പേജുകള്‍‌

Friday, August 15, 2014

മാനികളുടെ സ്വാതന്ത്ര്യം

ഒരാളെ കൊന്നതിനാണവൾ ജയിലിൽ കുടുങ്ങിയത്.
കാരാഗൃഹത്തിനകത്ത്, സ്വാതന്ത്ര്യ ദിനത്തിൽ ലഭിച്ച 
ലഡു തിന്നുകൊണ്ട് അവൾ, 
ആറാൾ പൊക്കത്തിലുള്ള ചുറ്റുമതിലിലേക്ക് കണ്ണുപായിച്ചു.
ആ മതിലിനപ്പുറം തന്നെ മാന്തിപ്പൊളിക്കാൻ ശ്രമിച്ചവരിൽ 
ഒരാളൊഴികെ എല്ലാവരും സ്വതന്ത്രരാണ്.
അവൾ നെടുവീർപ്പിന്റെ മേമ്പൊടി ചേർത്ത 
ഒരു ചിന്ത പണിഞ്ഞു:
അസ്വതന്ത്രയെങ്കിലും എത്ര സുരക്ഷിതമാണീ പാരതന്ത്ര്യം

No comments:

Post a Comment